വേദനയില്ല. ആവലാതികളും ഇല്ല.
നഷ്ടങ്ങളുടെ ജ്വലകളെല്ലാം അണഞ്ഞു തുടങ്ങി.
ചിതയിലെല്ലാ പരാതികളും എരിഞ്ഞ് ഒടുങ്ങി.
ഓർമിക്കുവാൻ ഇനിയൊരോർമക്കുമപ്പുറം കവിതകൾ മാത്രം.
തിരിഞ്ഞു നോട്ടങ്ങളില്ല, ഓർത്തു പാടുകയുമില്ല.
കടലാസുകൾ ചിതലരിക്കും വരെ അവ ഉറങ്ങട്ടെ.
പിന്നെ മരിക്കട്ടെ.